പൂർണോദയ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 32 വർഷം തികഞ്ഞിരിക്കുന്നു. എറണാകുളത്ത് പണിത ഗാന്ധിഭവനിൽ ഒരു ചെറിയ പുസ്തകശാല മാത്രമാണ് അന്ന് സങ്കല്പത്തിൽ ഉണ്ടായിരുന്നത് !
പക്ഷെ 8.29 ലക്ഷം കോപ്പി ആത്മകഥയും ലക്ഷക്കണക്കിനു ഗാന്ധി സാഹിത്യഗ്രന്ഥങ്ങളും മലയാളികളുടെ കൈ കളിലെത്തിക്കാൻ 32 വർഷത്തിനിടയിൽ പൂർണോദയക്ക് കഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രമുഖ പുസ്തക പ്രസാധകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഒരു വ്യക്തിയെ സമീപിച്ച് ഗാന്ധിജി എഴുതിയ ഒരു പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ "ഗാന്ധിയൊന്നും വിറ്റുപോകില്ല " എന്നാണ് ലഭിച്ച മറുപടി. പ്രസിദ്ധീകരണ രംഗത്തേക്ക് കടക്കാൻ ഇതോടെ പൂർണോദയ നിർബ്ബന്ധിതമായി. ഇന്ന് ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മത്സരിക്കുകയാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.
ദണ്ഡി യാത്രയിൽ പങ്കെടുത്ത നാലു മലയാളികളിൽ ഒരാളായ രാഘവ്ജിയാണ് മാസിക എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 1991 ഒക്ടോ. 15 ന് മാസിക അദ്ദേഹം തന്നെയാണ് പുറത്തിറക്കിയതും.
സാർത്ഥകമായ 32 വർഷം നാം പിന്നിടുന്നു. പൂർണോയക്ക് കരുത്തു പകർന്ന എല്ലാ സന്മനസ്സുകൾക്കും നന്ദി.
എന്നാൽ പ്രളയങ്ങൾ, കോവിഡ്- 19 ലോക് ഡൗണുകൾ ഇവ പൂർണ്ണോദയയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പുസതക വിൽപ്പന ഇപ്പോൾ ഏതാണ്ട് നിലച്ചമട്ടായിരിക്കുന്നു. എല്ലാമാസവും ജീവനക്കാരുടെ ശമ്പളം കൊടുക്കുവാനുമുണ്ട്. അതിനാൽ പുസ്തകക്കൂട്ടായ്മയിൽ കഴിയുന്നതു പോലെ അംഗങ്ങളെ ചേർത്തും ആളുകളെക്കൊണ്ടും വായനശാലകളെക്കൊണ്ടും പുസ്തകങ്ങൾ വാങ്ങിപ്പിച്ചും സഹായിക്കണമെന്നഭ്യർത്ഥിക്കുന്നു.
Comments